തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ വിതരണം ചെയ്‌തെന്ന ആരോപണം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടർ

കായംകുളത്ത് തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ വിതരണം ചെയ്‌തെന്ന ആരോപത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പെൻഷൻ നൽകാനെത്തിയത് യാദൃശ്ചികമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കളക്ടർ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കായംകുളത്ത് തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി ഉയർന്നത്. കായംകുളം 77-ാം മണ്ഡലത്തിലായിരുന്നു സംഭവം. തപാൽ വോട്ട് ചെയ്യിക്കാൻ എത്തിയവർക്കൊപ്പം ക്ഷേമ പെൻഷൻ നൽകാനും ആൾ എത്തിയതാണ് വിവാദമായത്. സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു വോട്ടെടുപ്പ് സമയത്ത് പെൻഷൻ നൽകാനെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത പുറത്തുവന്നതോടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.
അതേസമയം വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പെൻഷനുമായി എത്തിയ പെരിങ്ങാല സഹകരണ ബാങ്ക് ഉദ്യോഗസ്ഥനെ ബാങ്ക് സെക്രട്ടറി പുറത്താക്കി.
Story Highlights: Postal vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here