Advertisement

പരാജയത്തിന് പ്രധാന ഉത്തരവാദി; കെ സി വേണുഗോപാലിന് എതിരെ എ,ഐ ഗ്രൂപ്പുകള്‍

May 12, 2021
Google News 1 minute Read
congress candidate list tomorrow says kc venugopal

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സി വേണുഗോപാലിന് എതിരെ എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഉത്തരവാദി കെ സി വേണുഗോപാലാണ് എന്നും ആരോപണം. കെ സി വേണുഗോപാലിനെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. എഐസിസി ചുമതല ഉപയോഗിച്ച് കേരളത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്നുവെന്നും ഗുരുതര ആരോപണം.

സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിക്കാനും സ്വന്തം പേരില്‍ ഗ്രൂപ്പുണ്ടാക്കാനും കെ സി വേണുഗോപാലിന് വ്യക്തിപരമായ താത്പര്യമുണ്ടായിരുന്നു. കണ്ണൂരിലെ ഇരിക്കൂറില്‍ അടക്കം പല ജില്ലകളിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം നേമത്ത് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്താതെ പോയതിലുള്ള ഉത്തരവാദിത്തം കെ സി വേണുഗോപാലിനാണ്.

ഗ്രൂപ്പുകളെ അവഗണിച്ച് കേരളത്തില്‍ പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവിനെയും സൃഷ്ടിക്കാനായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. അതിനിടയിലാണ് ഗ്രൂപ്പുകള്‍ നിലപാട് അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നതും ഘടകകക്ഷികളെ അതൃപ്താക്കുന്നതുമായ സൂചനകള്‍ കെ സി വേണുഗോപാലിനോട് അനുഭാവമുള്ള ആളുകള്‍ പറഞ്ഞുവെന്നും ആരോപണം.

Read Also : നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍

കെപിസിസി അധ്യക്ഷന്‍ കൃത്യമായി നിലപാട് എടുത്തിരുന്നില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവുമായിരുന്നില്ലെന്നും ഗ്രൂപ്പുകള്‍ പറയുന്നു. ഉചിതമായ കാര്യങ്ങള്‍ക്ക് പോലും അര്‍ഹമായ പരിഗണന നല്‍കാതെ സംഘടന പ്രവര്‍ത്തനത്തില്‍ തന്റെ അഭിപ്രായം സംരക്ഷിച്ചു. താന്‍ പറയുന്നിടത്ത് പാര്‍ട്ടി നില്‍ക്കണം അധ്യക്ഷന്റെ നിലപാട് തിരിച്ചടിയായെന്നും ഗ്രൂപ്പുകള്‍.

ഏകപക്ഷീയമായി തീരുമാനങ്ങള്‍ ഉണ്ടാകരുതെന്നും തെരക്കിട്ട നടപടികള്‍ സാഹചര്യം രൂക്ഷമാക്കുമെന്നും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞു. എന്നാല്‍ ഗ്രൂപ്പുകളാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ നിഗമനം.

Story Highlights: k c venugopal, assembly election 2021, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here