ലോക്ക് ഡൗണില്‍ വ്യാജ രേഖയുണ്ടാക്കി ട്രെയിന്‍ യാത്ര; 2018 പേര്‍ പിടിയില്‍

ലോക്ക് ഡൗണില്‍ വ്യാജ രേഖയുണ്ടാക്കി ട്രെയിനില്‍ യാത്ര ചെയ്ത 2018 പേര്‍ പിടിയില്‍. സെന്‍ട്രല്‍ റെയില്‍വേയുടേതാണ് നടപടി. ഇവരില്‍ നിന്ന് 10.09 ലക്ഷം രൂപ പിഴയീടാക്കി. മുംബൈയിലാണ് സംഭവം.
കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ക് ഡൗണ്‍ നിയന്ത്രണം വന്നതോടെ ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രമായിരുന്നു റെയില്‍വേ യാത്രാനുമതി നല്‍കിയത്. ഇവരുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ യാത്ര ചെയ്തവരാണ് പിടിയിലായവരില്‍ പലരും. ഏപ്രില്‍ 28 നും മെയ് 31 നും ഇടയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ആ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1.50 ലക്ഷം പേരാണ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത്. ഇവരില്‍ നിന്ന് 9.50 കോടി രൂപ പിഴയീടാക്കി.
Story Highlights: Central Railway, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here