കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി മുഖ്യ സൂത്രധാരന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. പിടിയിലായ മുഹമ്മദ് ഷെഫീഖ് വാഹകന്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തി. 40000 രൂപയും വിമാന ടിക്കറ്റും ആണ് ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയത്.
വിമാനത്തിലെത്തിയ ശേഷം ഷര്‍ട്ട് മാറാനും താന്‍ പുറത്ത് കാത്തുനില്‍ക്കുമെന്നും അര്‍ജുന്‍ പറഞ്ഞതായും ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം. മുന്‍പും ഈ രീതിയില്‍ കടത്ത് നടന്നിരുന്നുവെന്നും ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ കാറ് പിടിച്ചെടുക്കാനും കസ്റ്റംസ് ശ്രമം നടത്തിയിരുന്നു. കാറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ പ്രത്യേക അറ ഉണ്ടെന്നുമാണ് വിവരം.
എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ നിരപരാധിയാണെന്നും തന്നെ വിചാരണ ചെയ്യുന്നുവെന്നും അര്‍ജുന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ അര്‍ജുന്‍ ആയങ്കിയ്ക് നോട്ടിസ് നല്‍കി. ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊര്‍ജിതമാക്കി. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന് കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. ഇതിന് അര്‍ജുന്‍ ആയങ്കി ഉത്തരം നല്‍കിയിട്ടില്ല.
Story Highlights: arjun ayanki, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here