കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. അർജുൻ ആയങ്കി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.
കരിപ്പൂർ കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സ്വർണക്കടത്തു കേസിൽ അർജുൻ കുറ്റം സമ്മതിച്ചിട്ടില്ല. നിയമോപദേശം ലഭിച്ചതിനാലാണിത് എന്നാണ് കസ്റ്റംസ് പറയുന്നത്. കേസിൽ അർജുനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ട്.
അതേസമയം, അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അർജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നൽകുകയായിരുന്നു.
Story Highlights: arjun ayanki, karipur gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here