കോപ്പ അമേരിക്ക: പെറുവിനെ തോല്‍പ്പിച്ച് കൊളംബിയ മൂന്നാമത്

കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. ലൂസേഴ്‌സ് ഫൈനലിൽ പെറുവിനെതിരെയാണ് കൊളംബിയയുടെ ജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പെറുവിനെ പരാജയപ്പെടുത്തിയത്.
ഇരട്ടഗോലുകളുമായി ലൂയിസ് ഡിയാസാണ് കൊളംബിയയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് യോഷിമിര്‍ യോടുണിലൂടെ പെറുവാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്.
രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ കൊളംബിയ തിരിച്ചടിച്ചു. 49-ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ കൊളംബിയക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. പിന്നീട് 66-ാം മിനുട്ടില്‍ ലൂയിസ് ഡിയാസ് അടുത്ത ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. ഗോള്‍കീപ്പര്‍ വാര്‍ഗാസ് തൊടുത്ത കിക്ക് ഡിയാസ് പെറുവിന്റെ ഗോള്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു.
അതിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ പെറു 82-ാം മിനുട്ടില്‍ ലാപഡുള്ളയുടെ ഹെഡ്ഡറിലൂടെ സമനില നേടി. എന്നാല്‍ അധിക സമയത്ത് മനോഹരമായ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ പെറു വല വീണ്ടും കുലുക്കി ഡിയാസ് കൊളംബിയയുടെ ജയം ഉറപ്പാക്കുകയായിരുന്നു. സെമി ഫൈനലില്‍ പെറു ബ്രസീലിനോടും കൊളംബിയ അര്‍ജന്‍റീനയോടുമാണ് പരാജയപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here