Advertisement

‘വാക്കും പ്രവൃത്തിയും ഒന്നല്ല’ പ്രധാനമന്ത്രിയുടെ നാളത്തെ പൊതുസമ്മേളനം വിവാദത്തില്‍

July 14, 2021
1 minute Read
PM Narendra Modi's Portugal visit cancelled

നാളെ പ്രഖ്യാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ പൊതുസമ്മേളനം വിവാദത്തില്‍. ആള്‍കൂട്ടങ്ങള്‍ കൊവിഡ് വ്യാപനകാരണമാകുന്നു എന്ന പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി തന്നെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത് ചൂണ്ടികാട്ടിയാണ് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യാത്ര.

പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും ഒന്നല്ല എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തുന്ന വാരണാസി സന്ദര്‍ശനത്തിനെതിരെ ആണ് വിമര്‍ശനം. ഈ വര്‍ഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന പ്രധാനമന്ത്രി 1500 കോടിയുടെ വികസന പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തും.

ഇതിന് തുടര്‍ച്ചയായാണ് പൊതുസമ്മേളനം. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാകും സമ്മേളനം എന്നാണ് ബിജെപിയുടെ നിലപാട്. പ്രധാനമന്ത്രിയെ ജനങ്ങളോട് സംവദിക്കുന്നതില്‍ നിന്ന് തടയാന്‍ കോണ്‍ഗ്രസിന് അര്‍ഹത ഇല്ലെന്നും ബിജെപി വിമര്‍ശിക്കുന്നു. പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ ജനങ്ങളെ ഉപദേശിക്കാന്‍ പ്രധാനമന്ത്രിക്കുള്ള യോഗ്യത നഷ്ടമാകും എന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ആക്ഷേപം സന്ദര്‍ശനവുമായി ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Story Highlights: narendra modi, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top