പ്രസവം പ്രോത്സാഹിപ്പിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ച് പാലാ രൂപത

പ്രസവം പ്രോത്സാഹിപ്പിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ച് പാലാ രൂപത. മൂന്ന് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ആനുകൂല്യങ്ങളെന്ന പോസ്റ്റാണ് പാലാ രൂപത പിന്‍വലിച്ചത്. മൂന്ന് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പും സൗജന്യ പ്രസവവുമായിരുന്നു പ്രഖ്യാപനം. അഞ്ചുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സഹായവും പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്. (pala diocese )
പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അഞ്ച്കുട്ടികളുണ്ടെങ്കില്‍ വലിയ ഓഫറുകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. 2000ത്തിന് ശേഷം വിവാഹം കഴിച്ചവര്‍ക്ക്അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പ്രതിമാസം 1500 രൂപ ലഭിക്കും. നാലാമതായും തുടര്‍ന്നുമുണ്ടാകുന്ന കുട്ടിക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കും. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.
നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമായിരുന്നു രൂപതാ പ്രഖ്യാപനങ്ങള്‍. അതേസമയം ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതിനിടയാണ് പ്രസവം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം രൂപതയുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളും പിന്നാലെ വന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇത് തന്നെയാണ് സഭയുടെ നിലപാട് എന്നാണ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തന്നെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കുമെന്നാണ് സൂചന.
Story Highlights: pala diocese, zero malabar sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here