പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും ഹൈദരി തങ്ങളെ കുടുക്കി; ടി കെ ഹംസ
മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ലീഗ് സെക്രട്ടറി ടി കെ ഹംസ. പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും ഹൈദരി തങ്ങളെ കുടുക്കിയെന്ന് ആരോപോണം.
തങ്ങൾമാരുടെ ലേബൽ ഒട്ടിച്ചു നടക്കുന്നവരാണ് ലീഗിനെ കുഴിയിൽ ചാടിച്ചത്. അഴിമതിപ്പണം ചന്ദ്രികയിലെത്തിയത് നേരത്തെതന്നെ തെളിഞ്ഞതാണ്. എൻ ആർ ഐ അക്കൗണ്ട് എന്ന പേരിൽ കള്ളപ്പണ നിക്ഷേപമാണ് നടന്നതെന്നും ടി കെ ഹംസ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാനായി കോഴിക്കോട്ട് ചേർന്ന ലീഗ് നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ എസ് അടക്കമുളളവർ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നാണ് ആക്ഷേപവും ഉയർന്നുവന്നിരുന്നു.
അതേസമയം , പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും രംഗത്തെത്തിയിരുന്നു.
ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി തങ്ങളുടെ മകന്‍ മൊയീന്‍ അലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍. നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത്. ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മായീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Read Also: മുസ്ലിം ലീഗ് നേതൃനിരയിലും മാറ്റം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
Story Highlight: P.K Kunhalikutty and team trapped Sayed Hyderali Shihab Thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here