പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളിൽ ഒരാൾക്ക് ഇടക്കാല ജാമ്യം

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കമ്പനി സി ഇ ഒ റീനു മറിയതിനാണ് ഇടക്കാല ജാമ്യം ലഭിച്ചത്. കീഴക്കോടതി ഉത്തരവിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിക്കും. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു.ഇഡിയുടെ കസ്റ്റഡി അവശ്യം തള്ളിയ കോടതി പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയെലിനെ റിമാൻഡ് ചെയ്തു.
Read Also: വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി
അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസിലെ പ്രതികളായ റോയ് തോമസ് ഡാനിയല്‍,റീനു മറിയം തോമസ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കമ്പനി സി ഇ ഒ റീനു മറിയതിനാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് നടപടിയിലേക്ക് കടന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇ.ഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു.
Read Also: വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി
പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here