യുവേഫ സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്
യുവേഫ സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്. കലാശ പോരിൽ വിയ്യാറയലിനെയാണ് ചെൽസി തോൽപ്പിച്ചത്. അധികമസയത്തേക്ക് നീണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്കാണ് ചെൽസി കപ്പടിച്ചത്.
മത്സരം തുടങ്ങുമ്പോൾ മികച്ച ഫോമിൽ കളിയാരംഭിച്ച ചെൽസി സംഘത്തിന് എന്നാൽ ആദ്യ പകുതിക്ക് ശേഷം തിരിച്ചടി നേരിട്ടു. ഷൂട്ടൗട്ടിന് മിനിറ്റുകൾ മുൻപാണ് ചെൽസിയുടെ ഗോൾകീപ്പറെ തോമസ് ട്യൂച്ചൽ മാറ്റിയത്. എഡ്വേർഡ് മെൻഡിക്ക് പകരം കെപ്പയെ കൊണ്ടുവന്ന ആ തീരുമാനം തെറ്റായില്ല. എതിർ ടീം ക്യാപ്റ്റൻ റൗൾ ആൽബിയോളിന്റെ സ്പോട്ട് കിക്ക് അടക്കം സേവ് ചെയ്ത് ചെൽസിയുടെ നാടകീയ വിജയത്തിന് കാരണമായത് സബ് ഗോൾകീപ്പറായ കെപ്പയാണ്.
Read Also : ക്ലബ് ഫുട്ബോളിൽ എവേ ഗോൾ നിയമം റദ്ദാക്കി യുവേഫ
വടക്കൻ അയർലൻഡിൽ ആദ്യമായാണ് സൂപ്പർ കപ്പ് മത്സരം സംഘടിപ്പിക്കുന്നത്. 13,000 കാണികൾ സാക്ഷ്യം വഹിച്ച മത്സരം നടന്നത് ബെൽഫാസ്റ്റ് സ്റ്റേഡിയത്തിലായിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം കാണികൾ ഒത്തുചേരുന്ന ആദ്യ കായിക ഇനമായിരുന്നു യുവേഫ സൂപ്പർ കപ്പ്.
Story Highlight: chelsea won uefa super cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here