ഒൻമ്പത് വയസുകാരിയുടെ പീഡന കൊലപാതകം: തെളിവില്ലെന്ന് ഡൽഹി പൊലീസ്

ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടി കൊല്ലപ്പെട്ടത് പീഡനത്തെ തുടർന്നാണെന്നതിന് തെളിവില്ലെന്ന് പൊലീസ്. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ വിരുദ്ധ റിപ്പോർട്ട് നൽകി പൊലീസ്. എഫ്‌ഐആർ ലെ നിഗമനങ്ങൾക്ക് വിരുദ്ധമാണ് ഡൽഹി പൊലീസിന്റെ പുതിയ നിലപാട്.
പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന് അടിസ്ഥാനം എന്നത് പ്രതികൾ നൽകിയ മൊഴിയാണ്. ബലാത്സംഗം നടത്തിയെന്നായിരുന്നു പ്രതികൾ ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകവും ബലാത്സംഗ കുറ്റവും പോസ്കോ ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു.
സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞം ശക്തം; ഇന്നുമാത്രം 5,35,074 പേര്‍ക്ക് വാക്‌സിനേഷന്‍എന്നാൽ ഇന്നലെ വിചാരണാ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ബലാത്സംഗം നടന്നു എന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല എന്നുള്ളതാണ്.ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇങ്ങനെ മരണപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ ലഭിക്കുന്നതാണ് അതിൽ 2 ലക്ഷം രൂപ അനുവദിച്ചു ബാക്കി തുക കേസ് തെളിഞ്ഞാൽ മാത്രമേ സാദിക്ക് എന്ന് കോടതി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.
സംഭവത്തിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുടംബത്തെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പെടയുള്ള പാർട്ടികൾ പെൺകുട്ടിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here