അഫ്ഗാൻ എം.പി.ക്ക് വിസ അനുവദിച്ച് ഇന്ത്യ

അഫ്ഗാൻ എം.പി.ക്ക് ഇന്ത്യ വിസ അനുവദിച്ചു. വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എം.പി. രംഗിന കർഗയ്ക്കാണ് ഇന്ത്യ അടിയന്തര വിസ അനുവദിച്ചത്. വിമാനത്താവളത്തിൽ നിന്ന് എം.പി.യെ തിരിച്ചയച്ചത് പിഴവാണെന്ന് വിദേശകാര്യ മന്ത്രാലയം സമ്മതിച്ചു. ഈ മാസം 20 നാണ് കർഗയെ ഡൽഹിയിൽ നിന്ന് അഫ്ഗാനിലേക്ക് തിരിച്ചയച്ചത്.
അതേസമയം, അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസ നിർബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് അഫ്ഗാൻ പൗരൻമാർക്കായി ഇ-വിസ നടപ്പാക്കാൻ ഇന്ത്യ തയാറായത്. ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ-വിസയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്ഗാൻ സ്വദേശികളായവർക്ക് ഇ-വിസ നൽകുന്ന കാര്യത്തിൽ ഓൺലൈൻ നടപടികൾ തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.
Read Also : അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസയിൽ ഇളവ് നൽകാനാവില്ല: കേന്ദ്രം
വിസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് ആഭ്യന്തര സുരക്ഷ മുൻ നിർത്തിയാണ് എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇന്ത്യയിലേക്ക് ഉള്ള അഫ്ഗാൻ അഭയാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിസ മാനദണ്ഡങ്ങളിൽ ആഭ്യന്തര മന്ത്രാലയം മാറ്റം കൊണ്ട് വരുന്നതോടെ നിലവിൽ ഇന്ത്യയിലേക്ക് വിസ അനുമതി ലഭിച്ച് രാജ്യത്തിന് പുറത്ത് ഉള്ള അഫ്ഗാൻ പൗരന്മാരെ പ്രതികൂലമായി ബാധിച്ചേക്കും. ഇവർക്ക് നൽകിയിട്ടുള്ള വിസ അനുമതി എല്ലാം പുതിയ തീരുമാനത്തോടെ റദ്ദാവുമെന്നാണ് റിപ്പോർട്ട്.
Story Highlight: India issues visa to Afghan MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here