Advertisement

ഹരിതയുടേത് കാലഹരണപ്പെട്ട കമ്മിറ്റി: ഇ.ടി. മുഹമ്മദ് ബഷീർ

September 8, 2021
1 minute Read
ET Muhammad Basheer Haritha

എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെ ന്യായികരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ. ഹരിതയുടേത് കലഹരണപ്പെട്ട കമ്മിറ്റിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഹരിത കമ്മിറ്റി അച്ചടക്ക ലംഘനം നടത്തിയെന്നും, ചർച്ചകൾക്ക് ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കമ്മിറ്റിയെ കുറിച്ച് ലീഗ് നേതൃത്വം ഉടൻ തീരുമാനം എടുക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.

അതേസമയം, ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്. കടുത്ത അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കൾ പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പിഎംഎ സലാം അറിയിച്ചു.

Read Also : തൃശൂർ ഐ.എൻ.എൽ. കൺവെൻഷനിൽ പ്രതിഷേധം

പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കൾക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊണ്ട് മുസ്ലിം ലീഗ് പറയുന്നത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചു അത് വനിതാ കമ്മീഷനിൽ പരാതിയായി നൽകി എന്നുള്ളതാണ്.

പരാതി ഉണ്ടെങ്കിൽ ലീഗ് നേതൃത്വത്തിന് ഔദ്യോഗികമായി നൽകേണ്ട ഒന്നാണ്. എന്നാൽ ആ പ്രവണത ഹരിത നേതാക്കൾ നടത്തിയില്ല. അതുപോലെ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രചാരണം നടത്തി. എം എസ് എഫ് നേതാക്കൾക്ക് എതിരെ രംഗത്തെത്തി ഇതൊക്കെയാണ് നടപടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും പറയുന്നത്. എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി കൊടുത്ത പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വളരെ ശക്തമായ നടപടിയുമായി ലീഗ് മുന്നോട്ട് പോയത്.

Story Highlight: ET Muhammad Basheer on Haritha issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top