ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന നാളെ ഉറുഗ്വേയ്‌ക്കെതിരെ; മെസിയുടെ കാര്യം സംശയത്തിൽ

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന നാളെ ഉറുഗ്വേയെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അർജന്റീനയും ഉറൂഗ്വേയും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പരുക്കേറ്റ ലിയോണൽ മെസിയിൽ.
നായകന്റെ അഭാവം മറികടക്കുക അർജന്റീനയ്ക്ക് എളുപ്പമല്ല. മെസിയില്ലെങ്കിൽ ഉറൂഗ്വേയുടെ ആത്മവിശ്വാസം ഇരട്ടിയാവും. ഇതുകൊണ്ടുതന്നെയാണ് മെസി ആരോഗ്യം വീണ്ടെടുത്തുവെന്നും മത്സരത്തിന് മുൻപ് മാത്രം അന്തിമ തീരുമാനമെന്നും കോച്ച് ലിയോണൽ സ്‌കലോണി വ്യക്തമാക്കിയത്.
Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…
ഇങ്ങനെയെങ്കിൽ പൗളോ ഡിബാലയായിരിക്കും ഏഞ്ചൽ ഡി മരിയ, ലൗറ്ററോ മാർട്ടിനസ് എന്നിവർക്കൊപ്പം മുന്നേറ്റ നിരയിലെത്തുക. സ്‌ട്രൈക്കർ എഡിൻസൻ കവാനി ഇല്ലാതെയാണ് ഉറുഗ്വേ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.
കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. പത്ത് ടീമുകളുള്ള ലാറ്റിനമേരിക്കയിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ഒരവസംകൂടി നൽകും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here