വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; തോക്ക് കണ്ടെത്തിയതായി പൊലീസ്

വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ തോക്ക് കണ്ടെത്തിയതായി പൊലീസ്. ആളൊഴിഞ്ഞ വീട്ടിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. കൂടാതെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. വണ്ടിയാമ്പറ്റ പൂളക്കൊല്ലി സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് പ്രതികളുടെ വാദം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയില്‍ കോട്ടത്തറ സ്വദേശി ജയന്‍ (36) വെടിയേറ്റ് മരിച്ചത്. ജയന് വടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റത്. വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…
ജയന് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടി ശബ്ദം കേട്ട പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടത്. കാട്ടുപന്നി ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Story Highlights : kambalakkad-murder-two-arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here