വഖഫ് നിയമനം; പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെ,സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: മുസ്ലിം കോർഡിനേഷൻ കമ്മിറ്റി

വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെയെന്ന് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടത്. സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡോ ഹുസൈൻ മടവൂർ വ്യക്തമാക്കി. സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് മുസ്‌ലിം ലീഗിന്റെ നീക്കം. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഒൻപതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും. വഖഫ് നിയമനം പി എസ്സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ലീഗ് അറിയിച്ചിരിക്കുന്നത്.
Read Also : വഖഫ് നിയമന വിവാദം; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്; വ്യാഴാഴ്ച കോഴിക്കോട് വഖഫ് സംരക്ഷണ റാലി
റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗം രൂപം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയായിരുന്നു ലീഗിന്റെ പുതിയ നീക്കം.
Story Highlights : Waqf bord appointments- Muslim Coordination Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here