മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രം; സംഭവം ഞെട്ടിക്കുന്നതെന്ന് മമതാ ബാനർജി

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രം. സംഭവം ഞെട്ടിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. 22,000 രോഗികളും ജീവനക്കാരും മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുന്നെന്ന് മമതാ ബാനർജി.
ഡിസംബർ 25 ന് ക്രിസ്‌മസ് ദിനത്തിൽ മദർ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തത്.
എന്നാൽ കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും നടത്തിയിട്ടില്ല. 5000 ത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉള്ളത്. 750 ലധികം രോഗികളെ പരിചരിക്കുന്ന കെയർ ഹോമുകൾ ഇവർക്കുണ്ട് അതിൽ 243 എണ്ണം ഇന്ത്യയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കൊൽക്കത്ത ആസ്ഥനമാക്കിയാണ് സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവർത്തിക്കുന്നത്.
എന്നാൽ ഏത് പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായതിനെ കുറിച്ച് കേന്ദ്ര സർക്കാർ വ്യക്തമാക്കിയില്ല. നേരത്തെ പല ഹിന്ദു സംഘനകളും മിഷനറീസ് ഓഫ് ചാരിറ്റി മത പരിവർത്തനം നടത്തുന്നു എന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
പല സംസ്ഥാനങ്ങളും അത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതായി കേസുകൾ നൽകിയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശ വിനിമയ ചട്ടവുമായി ബന്ധപ്പെട്ടാണോ ഈ നടപടി എന്നതിൽ ഇതുവരെ വ്യക്തതയില്ല.
Story Highlights : centre-froze-bank-accounts-of-mother-teresas-missionaries-of-charity-mamata-banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here