Advertisement

മണിപ്പൂർ ജനസംഖ്യയിൽ കൂടുതൽ സ്ത്രീകൾ, തെരഞ്ഞെടുപ്പിൽ പുരുഷ മേധാവിത്വം

February 13, 2022
1 minute Read

മണിപ്പൂരിലെ ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾ എപ്പോഴും മുന്നിലാണ്. എന്നാൽ തെരഞ്ഞെടുപ്പ് രംഗത്ത് ഇത് പറയാൻ കഴിയില്ല. രണ്ട് ഘട്ടങ്ങളിലായി വിധിയെഴുത്ത് നടക്കുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പോലും സ്ത്രീകൾക്ക് വേണ്ട അവസരം നൽകുന്നില്ല എന്നതാണ് കാരണം.

സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലുള്ള മണിപ്പൂർ പോലൊരു സംസ്ഥാനത്ത് വനിതകളോടുള്ള ഈ അവഗണന വിചിത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് പോളിംഗ് സ്റ്റേഷനുകളിൽ എത്തിയിരുന്നത്. 89 ശതമാനം വനിതകൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ 84 ശതമാനം പുരുഷന്മാരാണ് വോട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഭരണകക്ഷിയായ ബിജെപിക്ക് വനിതാ സംസ്ഥാന അധ്യക്ഷ ഉണ്ടായിട്ടും 60 സ്ഥാനാർത്ഥികളിൽ മൂന്ന് പേർ മാത്രമാണ് സ്ത്രീകൾ. മണിപ്പൂർ ബിജെപിയുടെ ആദ്യ വനിതാ മേധാവിയാണ് ശാരദ. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും ശാരദയ്ക്ക് പോലും ബിജെപി അവസരം നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 11 വനിതാ സ്ഥാനാർത്ഥികളെ ബിജെപി നിർത്തിയിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് വിജയിച്ചത്.

പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 54 സീറ്റുകളിലാണ് മത്സരരംഗത്തുള്ളത്. ഇവർക്കും 3 വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് ഉള്ളത്. അവരിൽ ഒരാൾ മുൻ സാമൂഹിക ക്ഷേമ മന്ത്രി അക്കോജം മീരാഭായ് ആണ്. ഇതിന് പുറമെ അരിബാം പ്രമോദിനിയും തോക്ചോം ഇബോയ്ബി ദേവിയും കളത്തിലിറങ്ങിയിട്ടുണ്ട്. നിരവധി സ്ത്രീകൾ രാഷ്ട്രീയത്തിൽ സജീവമായിട്ടും ഇവരിൽ ചിലർ മാത്രമാണ് അപേക്ഷിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു.

നാഷനൽ പീപ്പിൾസ് പാർട്ടിയുടെ 44 സ്ഥാനാർത്ഥികളിൽ വെറും 3 പേർ മാത്രമാണ് വനിതാ സ്ഥാനാർത്ഥികൾ. ഡബ്ല്യു സുമതി, ഐ നളിനി തങ്കത്തലിംഗ് സിനേറ്റ് എന്നിവർ പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കും. വൃന്ദ തനോജം നജാത്ത് ദൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്.

Story Highlights: elections-less-participation-of-women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top