ഹരിദാസിനെ കൊലപ്പെടുത്തിയത് മൃഗീയമായി; ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്
സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായാണ് കൊന്നുതള്ളിയതെന്ന് മുന്‍മന്ത്രി തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹരിദാസിന്റെ ഒരു കാല്‍ പൂര്‍ണ്ണമായും വെട്ടി മാറ്റിയ കൊലയാളികള്‍ മഴുവും വാളും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. സംസ്ഥാനത്തെ കലാപഭൂമിയാക്കി മുതലെടുക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിനെതിരെ പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘മത്സ്യബന്ധന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ഹരിദാസ്. കടലില്‍ നിന്നും മത്സ്യബന്ധനത്തിന് ശേഷം വീട്ടിലെത്തവേ പുലര്‍ച്ചെയാണ് പതിയിരുന്ന ആര്‍എസ്എസ് കൊലയാളി സംഘം സഖാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏകപക്ഷീയമായ ആക്രമണം ആര്‍.എസ്.എസ് തുടരുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 6 വര്‍ഷം കഴിയുമ്പോഴേക്കും 16 സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. മുന്‍കൂട്ടി പരസ്യമായി പ്രഖ്യാപിച്ചാണ് ബി.ജെ.പി നേതൃത്വം ഈ കൊലപാതകം നടപ്പിലാക്കിയത് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍.എസ്.എസ് അധപ്പതിച്ചിരിക്കുന്നു. സംസ്ഥാനത്തെ കലാപഭൂമിയാക്കി മുതലെടുക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിനെതിരെ പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീര്‍ക്കും.’ തോമസ് ഐസക് വ്യക്തമാക്കി.
Story Highlights: killing of Haridas was brutal; Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here