ബോറിസ് ജോൺസണുമായി വീണ്ടും സംസാരിച്ച് സെലെൻസ്കി

പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി വീണ്ടും ഫോണിൽ സംസാരിച്ചു. റഷ്യയെ പൂർണ്ണമായും നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്തേണ്ടതിന്റെ അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു.
സെലെൻസ്‌കിയുടെയും യുക്രൈനിയൻ ജനതയുടെയും അവിശ്വസനീയമായ വീരത്വത്തിനും ധീരതയ്ക്കും പ്രധാനമന്ത്രി ആദരം അർപ്പിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. പുടിൻ കണക്കാക്കിയതിലും വലിയ യുക്രൈനിയൻ പ്രതിരോധമാണ് നേരിടുന്നതെന്ന് നേതാക്കൾ സമ്മതിച്ചു. റഷ്യയെ സ്വിഫ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിയെടുക്കാനുള്ള സന്നദ്ധതയെ അവർ സ്വാഗതം ചെയ്തു.
യുകെ ഉൾപ്പെടെ ചില രാജ്യങ്ങൾ റഷ്യയെ മരവിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനമാണ് സ്വിഫ്റ്റ്. ചില യൂറോപ്യൻ രാജ്യങ്ങൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ ജർമ്മനി നിലപാട് ഗണ്യമായി മയപ്പെടുത്തി. മാത്രമല്ല യുക്രൈന് ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്ന് ജർമ്മനി അറിയിച്ചു.
1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 “സ്റ്റിംഗർ” ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയയ്ക്കുമെന്ന് ബെർലിൻ സർക്കാർ സ്ഥിരീകരിച്ചു. സംഘട്ടന മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം.
Story Highlights: johnson-and-zelensky-speak-by-phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here