Advertisement

രാഷ്ട്രീയ പ്രവർത്തനത്തിനുമപ്പുറം തങ്ങൾക്ക് കൂടുതൽ താത്പര്യമുണ്ടായത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്; പ്രതിപക്ഷ നേതാവ്

March 6, 2022
Google News 1 minute Read

വല്ലാത്ത വേദനയും പ്രയാസവും എല്ലാവരുടെയും മനസിൽ ഉണ്ടാക്കുന്നതാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എനിക്ക് വളരെ അടുത്തറിയാവുന്നയാളാണ് അദ്ദേഹം. വളരെ സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളു. മുസ്‌ലിം സമുദായത്തിന്റെ ഒരു ആത്മീയ നേതാവ്, ഉന്നതനായ രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ഉപരി രാഷ്ട്രീയ പ്രവർത്തനവും സൗഹാർദ പ്രവർത്തനവും സൗഹാർദ പ്രവർത്തനത്തിനുമപ്പുറം അദ്ദേഹത്തിന് കൂടുതൽ താത്പര്യമുണ്ടായത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാൻ, വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകാൻ ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളവരെ സഹായിക്കാൻ അത്തരം കാര്യങ്ങളിലായിരുന്നു അദ്ദേഹം ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയിരുന്നത്. സമുദായ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവുമായിരുന്നു എന്ന് വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹം. എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നു. ഒരു സമുദായത്തിന് ആത്മീയത പകർന്ന് കൊടുത്ത നേതാവ് ആയിരിക്കുമ്പോൾ തന്നെ ഉന്നതമായ മതേതര ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

രാഷ്ട്രീയ രംഗത്തും ആത്മീയ രംഗത്തും അദ്ദേഹത്തിനെ വേർപാട് നികത്താൻ കഴിയാത്ത ഒന്നാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.വ്യകതപരമായി വളരെ കാലത്തിന് മുൻപ് തന്നെ അദ്ദേഹവുമായുള്ള ആത്മബന്ധം എനിക്കുണ്ടായിരുന്നു. വളരെ വാത്സല്യത്തോടെ ആയിരുന്നു അദ്ദേഹം ഓരോ കാര്യത്തിനും എന്നെ സമീപിച്ചിരുന്നത്. ഞാൻ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും അധികം സന്തോഷിച്ച വ്യക്തികളിൽ ഒരാൾ അദ്ദേഹമായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ തന്നെ ശരിയായ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഉയർന്ന കാഴ്ചപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന കൃത്യമായ നിലപാടുകൾ ഉള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നാണ്.

Story Highlights: panakkad-hyderali-shihab-thangal-vdsatheeshan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here