Advertisement

റഷ്യൻ ആക്രമണത്തിൽ 2100 മാരിപോൾ നിവാസികൾ കൊല്ലപ്പെട്ടു; അധികൃതർ

March 13, 2022
1 minute Read

യുക്രൈനിലെ തെക്ക്-കിഴക്കൻ നഗരമായ മരിയുപോളിൽ 2100-ലധികം നിവാസികൾ കൊല്ലപ്പെട്ടതായി സിറ്റി കൗൺസിൽ. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 2,187 പേർ മരിച്ചു. അധിനിവേശത്തിൻ്റെ ആദ്യ ഒമ്പത് ദിവസങ്ങളിൽ 1,207 സിവിലിയൻമാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ നഗരത്തിൽ 22 റഷ്യൻ ആക്രമണങ്ങൾ നടന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.

12 ദിവസമായി ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നഗരത്തിൽ വൈദ്യുതിയോ വെള്ളമോ മൊബൈൽ കണക്ഷനോ ഇല്ല. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ശേഖരം തീർന്നു. ഇതിനകം 100-ലധികം ബോംബുകൾ മരിയുപോളിൽ പൊട്ടിയെന്നും അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യുക്രൈന് നേരെ രാസായുധ ആക്രമണം നടത്തിയാൽ റഷ്യ കടുത്ത വില നൽകേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്ത് വന്നത്.

നാറ്റോ പ്രദേശത്തിന് നേരെയുള്ള ഏത് ആക്രമണവും പാശ്ചാത്യ സഖ്യത്തിന്റെ പൂർണ്ണ പ്രതികരണത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റഷ്യൻ സൈന്യം നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങൾ പിടിച്ചെടുത്തു. റെസിഡൻഷ്യൽ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സാറ്റലൈറ്റ് ഫോട്ടോകൾ വ്യക്തമാക്കുന്നു.

Story Highlights: mariupol-reports-over-2000-residents-killed-since-russian-invasion-started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top