ഹെൽമറ്റുകൊണ്ട് സ്കൂട്ടർ ഉടമയെ അടിച്ചിട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി
ഹെൽമറ്റ് ഉപയോഗിച്ച് സ്കൂട്ടർ ഉടമയെ അടിച്ചിട്ട ശേഷം ഇരുചക്രവാഹനവുമായി മുങ്ങിയ രണ്ടുപേർ പിടിയിൽ. കോട്ടയം ചങ്ങനാശേരി കറുകച്ചാലിലാണ് സംഭവം. മണർകാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂർ സ്വദേശി മണിയാറ്റുങ്കൽ അനന്ദു (23) എന്നിവരാണ് അറസ്റ്റിലായത്. സ്കൂട്ടറുടമ അയർക്കുന്നം ഗൂർഖണ്ഡസാരി സന്തോഷ് ഭവനിൽ ഡെന്നീസ് ജോസഫ് ആക്രമണത്തിൽ (51) പരുക്കേറ്റ് ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Also : ദന്തഡോക്ടറെ പീഡിപ്പിച്ച കേസ്; സി.ഐയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ നീറികാട് ഗൂർഖണ്ഡസാരി റോഡിലാണ് സംഭവം. റോഡരികിൽ സ്കൂട്ടർ നിറുത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഡെന്നീസിനെ ഷിനുവും അനന്ദുവും ചേർന്ന് ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നമ്പർ മാറ്റി. ഇവർ ബിവറേജസിന് സമീപമെത്തിയ ശേഷം അവിടെയെത്തിയവരോട് സ്കൂട്ടർ വിൽക്കാനുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് നൽകാമെന്നും പറഞ്ഞു. സംശയം തോന്നിയ ഒരാൾ കറുകച്ചാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ സ്കൂട്ടറിന്റെ ഉടമ പരാതി നൽകിയിരുന്നു. സ്കൂട്ടർ വാങ്ങാമെന്ന് പറഞ്ഞ് പൊലീസ് ഇവരെ കറ്റുവെട്ടി ഭാഗത്തേക്ക് വരാൻ ആവശ്യപ്പെട്ടു. മോഷ്ടിക്കപ്പെട്ട വാഹനമാണെന്ന് കണ്ടെത്തിയതോടെ പിടികൂടുകയായിരുന്നു. മോഷണമടക്കം നിരവധി കേസുകൾ അനന്ദുവിന്റെ പേരിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Scooter thieves arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here