യു.എ.ഇയിൽ ഇന്ധനവില കുത്തനെ ഉയർന്നു; ഡീസൽ വില നാല് ദിർഹം കടന്നു

യു.എ.ഇയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിന് 16 ശതമാനത്തിലേറെ വില വർധിച്ചപ്പോൾ ഡീസലിന്‍റെ വില 26 ശതമാനം ഉയർന്നു. ഡിസൽ വില ചരിത്രത്തിൽ ആദ്യമായി ലിറ്ററിന് നാല് ദിർഹം കടന്നു.
റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യു.എ.ഇയിലും എണ്ണവില കുതിക്കാക്കാൻ കാരണം. 2015 മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇ ആരംഭിച്ചത്. അതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന പെട്രോൾ-ഡീസൽ വിലയാണിത്.
സൂപ്പർ പെട്രോളിന്‍റെ വില 3.23 ദിർഹമിൽ നിന്ന് 3.74 ദിർഹമായി. സ്പെഷ്യൽ പെട്രോളിന് 3.12 ദിർഹമിൽ നിന്ന് 3.62 ദിർഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിർഹമിൽനിൽ നിന്ന് 3.55 ദിർഹമായി. ഡീസൽ വില ലിറ്ററിന് 3.19 ദിർഹമിൽനിന്ന് 4.02 ദിർഹമായി ഉയർന്നു.
Read Also : ഇന്ധന വില നാളെയും കൂടും; ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 7 രൂപ
ഇതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുൻപ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിൽ റഷ്യയുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: UAE: Petrol, diesel prices Hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here