സർക്കാർ ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചത് മൊബൈലിന്‍റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍

സർക്കാർ ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചത് മൊബൈലിന്‍റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലാണ് സംഭവം. ആശുപത്രിയിൽ വൈദ്യുതി മുടങ്ങുകയും ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. തുടർന്ന് അവസരോചിതമായി പെരുമാറിയ ഡോക്ടര്‍ മെഴുകുതിരിയും മൊബൈല്‍ ഫോണ്‍ വെളിച്ചവും ഉപയോഗപ്പെടുത്തിയാണ് യുവതിയുടെ പ്രസവമെടുത്തത്. ഏപ്രിൽ 6ന് എൻടിആർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്.
Read Also : കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനി ജീവനൊടുക്കി
നവജാത ശിശുവും അമ്മയും മെഴുകുതിരി വെളിച്ചത്തില്‍ കിടക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെഴുകുതിരിയും ടോര്‍ച്ചും ഉപയോഗിച്ച് പ്രസവം നടത്തേണ്ടിവന്നുവെന്ന കാര്യം ആശുപത്രി സൂപ്രണ്ട് സമ്മതിക്കുന്നുണ്ട്. ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 1 മുതൽ 4 വരെയുമാണ് വൈദ്യുതി ഇല്ലാതിരുന്നത്.
എട്ട് മണിക്കൂറോളമാണ് ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി നിലച്ചതോടെ കുട്ടിക്ക് ബന്ധുക്കള്‍ കൈകൊണ്ട് വീശിക്കൊടുക്കുന്നതും വിഡിയോയിലുണ്ട്. വലിയ ആശുപത്രിയിയായിട്ടും സൗകര്യങ്ങള്‍ ഒന്നുമില്ലെന്നും ഇവിടെ എത്തുന്ന രോഗികളുടെ ജീവിതം നരക തുല്യമാണെന്നുമാണ് രോഗിയുടെ ബന്ധുക്കളുടെ ആരോപണം. വാര്‍ഡുകളില്‍ തീരെ വായു സഞ്ചാരമില്ലെന്നും ഏതെങ്കിലും കാരണത്താല്‍ ജനലുകള്‍ തുറന്നിട്ടാല്‍ കൊതുകുശല്യം രൂക്ഷമാണെന്നും അവർ പറയുന്നു.
Story Highlights: Baby Delivered In Candlelight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here