ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു, മകളുടെ മുതുകത്ത് ചൂടുവെള്ളമൊഴിച്ചു; കോഴിക്കോട് യുവാവിന്റെ കൊടുംക്രൂരത
കോഴിക്കോട് താമരശേരിയിൽ ഒമ്പതുവയസുകാരിയായ മകളെയും അമ്മയെയും മർദിച്ച് അവശരാക്കി യുവാവിന്റെ ക്രൂരത. മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച ശേഷം വലതുകൈ ചവിട്ടിയൊടിക്കുകയായിരുന്നു. ഭാര്യയുടെ ഇടതുചെവി ഇയാൾ കടിച്ചുമുറിച്ചു. യുവതിയുടെ ചെവിയിൽ എട്ട് സ്റ്റിച്ചുകളാണുള്ളത്. കട്ടിലിൽ തല കുത്തിപ്പിടിച്ച ശേഷം ചെവി കടിച്ചുമുറിക്കുകയായിരുന്നു. താമരശേരി സ്വദേശി ഷാജിയാണ് ആക്രമണം അഴിച്ചുവിട്ടത്. സൈക്കിൽ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണം.
സംഭവശേഷം ഷാജി ഒളിവിൽ പോയിരിക്കുകയാണ്. താമരശേരി പൊലീസ് ഷാജിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
Read Also : ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവർത്തകർ; വി ഡി സതീശൻ
കല്യാണം കഴിഞ്ഞ സമയം മുതൽ ക്രൂര മർദനമാണ് ഏറ്റിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പലതവണ താമരശേരി പൊലീസിൽപരാതി നൽകിയെങ്കിലും പൊലീസ് എല്ലാം ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. കുട്ടിക്ക് നോമ്പ് തുറന്നശേഷം ഭക്ഷണം കൊടുക്കാനായി വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ചൂടുവെള്ളമെടുത്താണ് കുട്ടിയുടെ മുതുകത്ത് ഒഴിച്ച് പൊള്ളിച്ചത്.
ഇരുവരും ഓടി രക്ഷപ്പെട്ടാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതിയുടെ മാതാവെത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഇവരെ കൊണ്ടുപോയത്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം പണം ആവശ്യപ്പെട്ട് മർദിക്കുന്നത് പതിവായിരുന്നുവെന്ന് യുവതി പറയുന്നു.
Story Highlights: young man beat his daughter and mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here