വെസ്റ്റ്ബാങ്ക് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സുരക്ഷാ സേനയുടെ വെടിവയ്പ്പ്; ഒരു പലസ്തീന് പൗരന് കൊല്ലപ്പെട്ടു

ടെല്‍ അവീവ് ആക്രമണത്തിന് പിന്നാലെ ജെനിനിലെ വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ പലസ്തീനിയന്‍ യുവാവ് കൊല്ലപ്പെട്ടു. ഇസ്രായേല്‍ സുരക്ഷാ സേനയുടെ വെടിവയ്പ്പിലാണ് മരണം. 19കാരിയായ യുവതി ഉള്‍പ്പെടെ 13 പലസ്തീന് പൗരന്മാര്ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്സ് ബ്രിഗേഡിലെ അംഗമായിരുന്ന അഹ്മദ് അല്‍ സാദിയാണ് കൊല്ലപ്പെട്ട ഫലസ്തീന്കാരനെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ സൈനികര്‍ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷന് നടത്തുന്നുണ്ടെന്നും തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത പലസ്തീന് തോക്കുധാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
Read Also : ഈ യുദ്ധത്തിൽ യുക്രൈൻ വിജയിക്കണം; അമേരിക്ക
ടെല്‍ അവീവിലെ നൈറ്റ് ലൈഫില്‍ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലുകയും പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ആക്രമണം നടത്തിയ റാഡ് ഹസെമിനെ വെടിവച്ചു കൊന്നതായി ഇസ്രായേല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നടന്ന ആക്രമണം.
Story Highlights: Israeli army kills one Palestinian Jenin refugee camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here