ഹർത്താലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ഐഎൻടിയുസി പരിപാടിയിൽ ഹർത്താലുകളെയും വഴി തടയലുകളെയും വിമർശിച്ച് ശശി തരൂർ എം.പി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരരീതി തെറ്റാണ്. അത്യാവശ്യമായി ആശുപത്രിയിൽ പോകുന്നവരെ തടഞ്ഞ് നിർത്തുന്ന സമരരീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പ്രശ്നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഹർത്താലുകളിലൂടെയല്ലെന്നും തരൂർ വ്യക്തമാക്കി.
Read Also : സി.പി.ഐ.എം സെമിനാറിൽ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് ശശി തരൂർ
ഹർത്താലിന്റെ പേരിൽ ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ഈയിടെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഈയിടെ നടന്ന ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐഎൻടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ദ്വിദിന പണിമുടക്കില്‍ ജനങ്ങള്‍ വലഞ്ഞതും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതുമാണ് പണിമുടക്കിനേയും ഐഎൻടിയുസിയെയും തള്ളി പറയാന്‍ സതീശനെ പ്രേരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഉടനീളം ഐഎൻടിയുസിക്കാര്‍ സതീശനെതിരെ രംഗത്തെത്തിയിരുന്നു. അവിഭാജ്യഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു.
Story Highlights: Shashi Tharoor criticizes hartals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here