മോഫിയയുടെ ആത്മഹത്യ: സി ഐ സി എല്‍ സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് തെറ്റായ നടപടിയെന്ന് പിതാവ്

ആലുവയിലെ നിയമവിദ്യാര്‍ത്ഥി മോഫിയയുടെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് ദില്‍ഷാദ് സലീം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പിതാവ് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തനിക്കും കുടുംബത്തിനും തൃപ്തിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മോഫിയയുടെ പിതാവ്. (mofia fathe against ci cl sudheer)
മോഫിയയെ അപമാനിച്ച സിഐ സി എല്‍ സുധീറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്നാണ് മോഫിയയുടെ പിതാവ് ആരോപിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് ആ നടപടിയെന്ന് ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ 24 ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. സംഭവത്തിന് 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
Story Highlights: mofia fathe against ci cl sudheer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here