ഇന്ന് മകന്റെ പിറന്നാള്‍, ഇരുവരും ഇഷ്ടത്തിലായിരുന്നു; കല്ല്യാണത്തിന് സമ്മതിച്ചിട്ടും തീകൊളുത്തിയതെന്തിനെന്ന് അമ്മ

കൊല്ലങ്കോട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി തീകൊളുത്തി ഇരുവരും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ കുടുംബം. 23കാരനായ സുബ്രഹ്മണ്യനും 16 കാരിയായ ധന്യയും തമ്മില്‍ ഇഷ്ടമുള്ള കാര്യം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും പെണ്‍കുട്ടിക്ക് 18 വയസായാല്‍ വിവാഹം ചെയ്തു നല്‍കാമെന്ന് സമ്മതിച്ചതായും യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു ( kollengode suicide reason ).
രണ്ടുവീട്ടുകാരും സംസാരിച്ച് തീരുമാനിച്ചതായിരുന്നു ഇവരുടെ കാര്യം. ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാല്‍ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോള്‍ മകന്‍ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ല. തിരിച്ചെത്തിയപ്പോള്‍ മുറിയില്‍ നിന്ന് തീയും പുകയും കണ്ടു. നോക്കിയപ്പോള്‍ രണ്ടുപേരുടേയും ദേഹത്ത് തീ ആളിപ്പടരുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും യുവാവിന്റെ അമ്മ പറഞ്ഞു.
രാവിലെ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയല്‍വാസി പറഞ്ഞു. ഓടിയെത്തിയപ്പോള്‍ പുകയും തീയും കണ്ടു. ഓടിയെത്തി വെള്ളമൊഴിച്ചു. ഇരുവരും പുറത്തിറങ്ങിയപ്പോള്‍ ദേഹമാസകലം പൊള്ളിയിരുന്നു. ഇരുവരും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചതുമാണെന്ന് അയല്‍വാസി പറഞ്ഞു. രാവിലെ ഏഴരക്കുള്ളിലാണ് ദാരുണസംഭവം. പെണ്‍കുട്ടി വീട്ടിലെത്തിയത് യുവാവിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് നിന്ന് പൊള്ളലേറ്റ ഇവരെ കൊച്ചിയിലേക്കാണ് ചികിത്സക്ക് കൊണ്ടുപോയത്. പിറന്നാള്‍ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.
ധന്യ പ്ലസ്ടു ഹയര്‍സെക്കന്‍ഡറി. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തുകയായിരുന്നു. സുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടി സ്വന്തം തീരുമാനപ്രകാരമാണ് ഇരുപത്തിയൊന്നുകാരന്റെ വീട്ടിലേക്കെത്തിയതെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നുള്ള കാര്യം പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമേ പറയാനാകൂ എന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പൊള്ളലേറ്റ ഇരുവരും മരിച്ച സാഹചര്യത്തില്‍ ഇവരുടെ അവസാന ഫോള്‍ കോളുകളുടെ ഡീറ്റയില്‍സ് ഉള്‍പ്പടെ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ.
Story Highlights: palakkad kollengode suicide reason
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here