സിഐടിയു പ്രവർത്തകന്റെ ആത്മഹത്യ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഐഎം

തൃശൂര്‍ പീച്ചിയിലെ മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരനെ സ്ഥാനത്ത് നിന്ന് നീക്കി. സിഐടിയു പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്ന സജി ആത്മഹത്യാക്കുറിപ്പിൽ പിജി ഗംഗാധരന്റെ പേര് മരാമർശിച്ചിരുന്നു. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്.
സിപിഎം ലോക്കൽ സെക്രട്ടറിയ്ക്കും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് ചുമട്ടുതൊഴിലാളിയായ സജി ജീവനൊടുക്കിയത്. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സജിയുടെ സഹോദരനും കുടുംബാംഗളും പരാതി നല്‍കിയിരുന്നു. സിപിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി.
Read Also : സിഐടിയു പ്രവര്‍ത്തകന്റെ ആത്മഹത്യ; പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി കുടുംബം
സമഗ്രമായ അന്വേഷണത്തിന് ശേഷമായിരിക്കും സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക. സിഐടിയു പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ സംഘടനാ നേതൃത്വത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. സജിക്ക് ആത്മഹത്യചെയ്യേണ്ടി വന്നത് പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലമാണെന്ന് സഹോദരന് ബിജു ട്വന്റിഫോറിനോട് പറഞ്ഞു. കരാറുകാരനില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതാണ് സജിയെ ഒറ്റപ്പെടുത്താന്‍ കാരണം. തന്നെയും സഹപ്രവര്ത്തകന് പ്രിന്‍സിനെയും പാര്‍ട്ടി കൊലപ്പെടുത്തുമെന്ന് സജി പറഞ്ഞിട്ടുണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണ് സിഐടിയു, സിപിഐഎം നേതൃത്വമെന്നും ബിജു ആരോപിച്ചു.
സിപിഐഎം നേതൃത്വത്തില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നതായി സജിയുടെ സഹപ്രവര്ത്തകന് പ്രിന്‍സ് സ്ഥിരീകരിച്ചു. സജിയുടെ ആത്മഹത്യക്ക് കാരണം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്റെയും ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെയും ഭീഷണി മൂലമാണെന്നും പ്രിന്‍സ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: CITU activist commits suicide; CPI (M) removes branch secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here