കണ്ണൂർ സർവകലാശാല പരീക്ഷാ പേപ്പർ ആവർത്തനം; പരീക്ഷാ കൺട്രോളർ രാജി വെയ്ക്കേണ്ടെന്ന് സിപിഐഎം

കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ രാജി വെയ്ക്കേണ്ടെന്നും അവധിയിൽ പോയാൽ മതിയെന്നും നിർദേശിച്ച് സിപിഐഎം. എട്ട് ദിവസത്തേയ്ക്കാണ് പിജെ വിൻസെന്റ് അവധിയിൽ പ്രവേശിക്കുന്നത്. പരീക്ഷാ പേപ്പർ ആവർത്തന വിവാദത്തെ തുടർന്ന് പിജെ വിൻസെന്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തിയാണ് രാജി വേണ്ടെന്ന് നിർദേശം നൽകിയത്.
പരീക്ഷാ പേപ്പർ ആവർത്തന വിവാദത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് രാജിക്കത്ത് കൈമാറുമെന്നും പി ജെ വിൻസന്റ് ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജി വെയ്ക്കെണ്ടെന്ന നിലപാടുമായി പാർട്ടിതന്നെ രംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വിവാദം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍ പി. ശിവപ്പു, സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. വീഴ്ച സംബന്ധിച്ച് 26നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Read Also : പരീക്ഷാ പേപ്പർ ആവർത്തന വിവാദം; കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ രാജി വയ്ക്കും
സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടന്നിരുന്നു. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പരീക്ഷകളും ബോട്ടണി കോംപ്ലിമെന്ററി പേപ്പറും മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പറിലടക്കം പഴയ ചോദ്യങ്ങളുടെ ആവര്‍ത്തനവും അപാകതകളുമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാലയ്ക്ക് ഗുരുതര പിഴവ് പറ്റിയതായി വിലയിരുത്തിയതോടെ പ്രതിഷേധം ശക്തമായിരുന്നു.
Story Highlights: Kannur University Exam Paper Repeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here