‘വീണ്ടും ട്വിസ്റ്റ്’: ട്വിറ്റര്‍ ഇടപാട് നിര്‍ത്തിവച്ച് ഇലോണ്‍ മസ്‌ക്

ട്വിറ്ററുമായുള്ള കരാർ താൽക്കാലികമായി നിര്‍ത്തിവച്ച് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഉപയോഗശൂന്യവും, വ്യാജവുമായ അക്കൗണ്ടുകൾ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തും വരെ ഡീൽ നിർത്തിവച്ചിരിക്കുകയാണെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ മാസമാണ് 44 ബില്യൺ ഡോളറിന് Twitter Inc വാങ്ങാൻ മസ്‌ക് കരാർ ഒപ്പിടുന്നത്.
സജീവ ഉപയോക്താക്കളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകൾ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് “സ്‌പാം ബോട്ടുകൾ” നീക്കം ചെയ്യുക എന്നതാണ് തന്റെ മുൻഗണനകളിലൊന്നെന്ന് മസ്ക് അടുത്തിടെ പറഞ്ഞിരുന്നു.
Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of usershttps://t.co/Y2t0QMuuyn
— Elon Musk (@elonmusk) May 13, 2022
മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്.
Story Highlights: elon musk says twitter deal on hold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here