തളരാതെ പോരാടി; സിവിൽ സർവീസിൽ 46–ാം റാങ്ക് നേടി രമ്യ

കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയതാണ് രമ്യയെന്ന പാലക്കാട്ടുകാരി ഈ സിവിൽ സർവീസ് നേട്ടം. ഇത്തവണത്തെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളികളിൽ രണ്ടാമതാണ് രമ്യ. ജോലിചെയ്ത് പഠിച്ചാണ് സിവിൽ സർവീസസ് പരീക്ഷയിൽ 46–ാം റാങ്ക് കരസ്ഥമാക്കിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ആർ.മുത്തുലക്ഷ്മിയുടെയും നെന്മാറ സ്വദേശി പരേതനായ ആർ.ചന്ദ്രശേഖരന്റെയും ഏക മകളാണ് രമ്യ. പാലക്കാട് ആണ് സ്വദേശമെങ്കിലും വർഷങ്ങളായി കോയമ്പത്തൂരിലെ രാംനഗർ കാട്ടൂരിലാണ് രമ്യ താമസിക്കുന്നത്. അതുകൊണ്ട് തന്നെയാകാം ഈ നേട്ടം അറിയാൻ കേരളം വൈകി പോയതും.
പഠനത്തിനുള്ള ചെലവ് കണ്ടെത്താനും വീട്ടുചെലവുകൾക്കായും ഡേറ്റാ എൻട്രി, ഡേറ്റാ കലക്‌ഷൻ ഉൾപ്പെടെ നിരവധി ജോലികൾ ചെയ്താണ് രമ്യ പഠനവും കൊണ്ടുപോയത്. അച്ഛന്റെ മരണമായിരുന്നു രമ്യയുടെ ജീവിതത്തെ മാറ്റി മറിച്ചത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വത്തം രമ്യയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. നിരന്തരമായ ശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഈ വിജയം രമ്യ സ്വന്തമാക്കിയത്. തന്റെ ആറാം ശ്രമത്തിലാണ് രമ്യ ഈ നേട്ടം സ്വന്തമാക്കിയത്.
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. 2015ലാണു ആദ്യമായി സിവിൽ സർവീസസ് പരീക്ഷ എഴുതിയത്. ആദ്യത്തെ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും മെയിൻസ് തുണച്ചില്ല. പിന്നീടുള്ള വർഷങ്ങളിൽ മെയിൻസും കടന്നെങ്കിലും ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. ആദ്യ രണ്ടുവർഷങ്ങളിൽ പണം വില്ലനായതിനാൽ പരിശീലനത്തിന് പോകാൻ സാധിച്ചില്ല. പിന്നീട് ആമസോണിൽ ജോലിക്കു ചേർന്നെങ്കിലും പഠനത്തോടൊപ്പം ജോലി കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും കുടുംബം നോക്കാൻ തുടർന്നും ചെറിയ ജോലികൾ ചെയ്തു. അങ്ങനെ നീണ്ട പരിശ്രമത്തിനൊടുവിൽ ഇക്കുറി ആറാം ശ്രമത്തിൽ രമ്യ സിവിൽ സർവീസ് നേട്ടം സ്വന്തമാക്കി.
കേരളത്തിന്റെ പട്ടിക ലിസ്റ്റിൽ മാത്രമല്ല, തമിഴ്നാട് സംസ്ഥാന തലത്തിലും രമ്യ റാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തിലെ പഠനത്തിൽ മിടുക്ക് പുലർത്തിയിരുന്നു രമ്യ. പത്താം ക്ലാസിൽ തമിഴ്നാട്ടിൽ രണ്ടാം റാങ്കുണ്ടായിരുന്നു. എൻജിനീയറിങ് ഡിപ്ലോമ സ്വർണ മെഡലോട് കൂടിയും ബിടെക് മികച്ച ഔട്ട്സ്റ്റാൻഡിങ് സ്റ്റുഡന്റ് എന്ന നിലയിലും പാസായി. ഒപ്പം ഇഗ്നോയിൽനിന്ന് എംബിഎയും പൂർത്തിയാക്കി. ഐഎഫ്എസ് തിരഞ്ഞെടുക്കാനാണു താൽപര്യം.
Story Highlights: remya civil service holder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here