മോദി പക്ഷപാതിത്വം കാണിച്ചിട്ടില്ല, കേരളം ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ട്: കേന്ദ്ര മന്ത്രി

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മോദി സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചത് മോദിയുടെ കാലത്താണെന്നും അശ്വിനി കുമാർ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിൽ ബിജെപി വളരുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടമുണ്ട്. നിരവധി ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള സർക്കാരിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്നും അശ്വിനി കുമാർ.
കേരളത്തിലും FCI (ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ), CWC (സെൻട്രൽ വെഹോക്‌സിംഗ് കോര്പറേഷന്), വനവകുപ്പ്, പരിസ്ഥിതിവകുപ്പ് അധികൃതരായി ചർച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ഭാരതിന്റെ സുവർണകാലമായിരുന്നു. മോദിയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയെ ശതമായി നേരിടാൻ പറ്റിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്ന ഫണ്ടിൽ 10 ശതമാനം മാത്രമാണ് പൗരന്മാരിലേക്ക് എത്തുന്നത് എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ 100 ശതമാനം പൂർണമായും ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് എത്തുന്നുണ്ട്. തങ്ങളുടെ പ്രധാനമന്ത്രി തങ്ങൾക്കൊപ്പമുണ്ടെന്ന് പാവങ്ങൾക്ക് വിശ്വാസമുണ്ടെന്നും അശ്വിനി കുമാർ പറഞ്ഞു.
Story Highlights: modi has not shown partiality ashwini kumar chaubey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here