Advertisement

എകെജി സെന്റര്‍ ആക്രമണം: പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെ സുധാകരന്‍

July 1, 2022
Google News 3 minutes Read
SUDHAKARAN K

എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്തമാകുമെന്ന് കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇ പി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം തോന്നിയത്. രാഹുല്‍ ഗാന്ധി യാത്രയുടെ നല്ല അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍. (k sudhakaran demands to publish the names of akg center attack accused)

മുഖ്യമന്ത്രിക്ക് പലതിനും മറുപടി പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എംപി ഓഫിസ് അക്രമത്തില്‍ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.

എന്നാല്‍ കെ സുധാകരന്റെ ആരോപണത്തെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മ്മിച്ച വ്യക്തിയാണ് കെപിസിസി അധ്യക്ഷനെന്നും കെപിസിസി അധ്യക്ഷനായപ്പോള്‍ സുധാകരന്‍ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എംവി ജയരാജന്‍ പറഞ്ഞു.

കെ സുധാകരന് വട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇക്കാര്യം കോണ്‍ഗ്രസില്‍ കുറച്ച് നേതാക്കള്‍ക്ക് മാത്രമേ അറിയൂ. രാഹുല്‍ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോള്‍ തോട്ടിന്റെ കരയില്‍ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു. തീക്കളി തുടര്‍ന്നാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. ജനങ്ങളെ അണിനിരത്തി നേരിടും സംയമനം ബലഹീനതയായി കാണരുത്. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Story Highlights: k sudhakaran demands to publish the names of akg center attack accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here