ആരെയും മാറ്റിനിർത്താൻ പാടില്ല; എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണം: രമേശ് ചെന്നിത്തല

ചിന്തൻ ശിബിരത്തിൽ എല്ലാ നേതാക്കളും പങ്കെടുക്കണമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും അടക്കമുള്ള നേതാക്കൾ വരാതിരുന്നതിൻ്റെ കാരണമറിയില്ല. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള തീരുമാനം ചിന്തൻ ശിബിരത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല 24നോട് പറഞ്ഞു. (chintan shivir ramesh chennithala)
“കോൺഗ്രസിനെ ശക്തിപ്പെടുത്താനും ഭാവിപരിപാടികൾക്ക് രൂപം നൽകാനും വേണ്ടിയാണ് അഞ്ച് സബ് കമ്മറ്റികൾ രൂപീകരിച്ചത്. വളരെ ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. ആരെയും മാറ്റിനിർത്താൻ പാടില്ല. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണം. അതാണ് നമ്മുടെ ദൗത്യം. ഓരോ വ്യക്തിക്കും അതാത് മേഖലകളിൽ സ്വാധീനമുണ്ടാവും. അതുകൊണ്ട് എല്ലാവരെയും യോജിപ്പിച്ചും എല്ലാവരെയും കൂടെ കൊണ്ടുപോവുകയും ചെയ്യുമ്പോഴാണ് പാർട്ടി ശക്തിപ്പെടുന്നത്. അതാണ് നേതൃത്വം ചെയ്യേണ്ടത്. അങ്ങനെയൊരു തീരുമാനമാവും ചിന്തൻ ശിബിരത്തിൽ ഉണ്ടാവുക. നേതാക്കൾ വരാതിരുന്നത് എന്തുകൊണ്ടെന്നറിയില്ല. അവരെയൊക്കെ വിളിച്ചിരുന്നു എന്നാണ് ഞാനറിഞ്ഞത്.”- രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: ‘ബിജെപിയെയും സിപിഐഎമിനെയും ഒരുപോലെ എതിർക്കണം’; ന്യൂനപക്ഷ വോട്ട് തിരികെ പിടിക്കണമെന്ന് ചിന്തൻ ശിബിരം
ബിജെപിയെയും സിപിഐഎമിനെയും ഒരുപോലെ എതിർക്കാൻ ചിന്തൻ ശിബിരത്തിൽ ധാരണ ആയിരുന്നു. ന്യൂനപക്ഷ വോട്ട് തിരികെപിടിക്കണമെന്നും ശിബിരത്തിലെ രാഷ്ട്രീയ സമിതിയിൽ നിർദ്ദേശമുണ്ടായി. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കണം. ആദിവാസി മേഖലകളിൽ ബിജെപി തന്ത്രപരമായി കടന്നുകയറുന്നത് ചെറുക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ, ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ ഐഎൻടിയുസി പരിപാടിയിൽ പങ്കെടുക്കും.
ദേശീയ തലത്തിൽ ബിജെപിയെയും സംസ്ഥാനതലത്തിൽ സംസ്ഥാനത്തെയും എതിർക്കണം എന്നാണ് അംഗങ്ങൾ നിർദ്ദേശിച്ചത്. വിശദമായ ചർച്ചയ്ക്ക് ശേഷം ഇതിൻ്റെ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നാളെ ഇതിൻ്റെ അന്തിമ റിപ്പോർട്ടിനുള്ള അംഗീകാരം നാളെ നൽകും. ഇതിൻ്റെ തീരദേശ മേഖലകളിൽ ബിജെപിയ്ക്ക് ശക്തി വർധിച്ചുവരുന്നു. കോൺഗ്രസിൻ്റെ ശക്തി ക്ഷയിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ ശക്തി തിരിച്ചുപിടിക്കണം. ആദിവാസി, ദളിത് മേഖലകളിൽ ബിജെപി തന്ത്രപൂർവം കടന്നുകയറുകയാണ്. അത് തിരിച്ചുപിടിക്കണം. ബിജെപിയെയും സിപിഐഎമിനെയും എതിർക്കുന്നതുവഴി നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാനാവും. കെഎസ്‌യുവിൻ്റെ വനിതാവിഭാഗത്തിനു രൂപം കൊടുക്കണമെന്നും അഭിപ്രായങ്ങളുയർന്നു.
ബൂത്ത് തലം മുതൽ കെപിസിസി വരെ പുനസംഘടന നടത്തണമെന്നും ചിന്തൻ ശിബിരത്തിൽ അഭിപ്രായമുയർന്നു.
Story Highlights: chintan shivir ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here