‘മകള്‍ക്കെതിരെ തെളിവുകളുണ്ട്’; സ്മൃതി ഇറാനി മാപ്പ് പറയണമെന്ന ട്വീറ്റുമായി ഷമ മുഹമ്മദ്

മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ നോട്ടിസ് ലഭിച്ചാലുടന്‍ സ്മൃതി ഇറാനിക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്രമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.(shama mohamed said that smriti irani should apologize to the nation)
‘സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ റസ്‌റ്റോറന്റ് നടത്തിയിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുന്നതിന് പകരം ലൈസന്‍സില്‍ കൃത്രിമം കാണിച്ചതിന് സ്മൃതി ഇറാനി രാജ്യത്തോട് മാപ്പ് പറയണമെന്നും ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.
പവന്‍ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നീ നേതാക്കള്‍ക്കാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോട്ടിസ് അയച്ചത്. തന്റെ മകള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചാണ് മാനനഷ്ടക്കേസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
For what ? There is ample proof that her daughter was running the restaurant. Instead of filing defamation cases against @INCIndia leaders , @smritiirani should apologize to the nation for allegedly manipulating the licenses ! https://t.co/z38MNP4AEC
— Dr. Shama Mohamed (@drshamamohd) July 24, 2022
Read Also: സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍; ബിജെപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ് സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നത്. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് ഗോവയില്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ഒരു റെസ്റ്റോറന്റ് നടത്തുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഉന്നയിച്ച ആരോപണം. സ്മൃതി ഇറാനിക്ക് നേരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ്, 13 വര്‍ഷം മുന്‍പ് മരിച്ചുപോയ ഒരാളുടെ പേരിലാണ് സ്മൃതി ഇറാനിയുടെ മകള്‍ ലൈസന്‍സ് സ്വന്തമാക്കിയതെന്നും വാദിച്ചു. ഗാന്ധി കുടുംബത്തിന് നേരെ അവളുടെ അമ്മ ശബ്ദമുയര്‍ത്തുന്നത് കൊണ്ടാണ് മകള്‍ വേട്ടയാടപ്പെടുന്നതെന്നടക്കം സ്മൃതി ഇറാനി ആരോപിച്ചു. ആരോപണങ്ങള്‍ക്ക് കോടതി മുന്‍പാകെ ഉത്തരം നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Story Highlights: shama mohamed said that smriti irani should apologize to the nation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here