എന്റെ പാര്‍ട്ടിയല്ലേ, പാര്‍ട്ടി നടപടി ശരിയാണ്…! ബാലഗോകുലം പരിപാടിക്ക് പോയത് പിശക്: ബീന ഫിലിപ്പ്
ബാലഗോകുലം പരിപാടിക്ക് പോയത് പിശകെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. പാര്‍ട്ടി എടുത്ത നിലപാടിനോട് യോജിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയെന്നും ബീന ഫിലിപ്പ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു ( Balagokulam Event Attended Error: Beena Philip ).
തിരുവനന്തപുരത്ത് എത്തിയത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ്. നാലു ദിവസം മുന്‍പ് തീരുമാനിച്ച പരിപാടിയാണിതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നും കഴമ്പില്ല. നാല് അഞ്ച് ദിവസം മുന്‍ കൂട്ടിയ നിശ്ചയിച്ച പരിപാടിയാണിത്. മേയര്‍ എന്ന നിലയില്‍ അമൃതിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇന്ന് രാവിലെ ഇവിടെയെത്തിയത്. രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടാകുമെന്നും മേയര്‍ പറയുന്നു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
എന്റെ പാര്‍ട്ടിയല്ലേ, പാര്‍ട്ടിയല്ലേ എന്നെ മേയറാക്കിയത്. പാര്‍ട്ടി എടുത്ത തീരുമാനത്തോട് എനിക്ക് പൂര്‍ണ യോജിപ്പ് തന്നെയാണ്. എനിക്ക് അന്നൊരു പിശക് സംഭവിച്ചു അത്രയേ ഉള്ളു. പാര്‍ട്ടിക്ക് എന്നെ അറിയാം. അല്ലാതെ മറ്റ് ആശയക്കുപ്പങ്ങളൊന്നുമില്ല. പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയുന്ന ഒരു നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്. എനിക്കതിനോട് പൂര്‍ണ യോജിപ്പാണെന്നും ബീന ഫിലിപ്പ് പറയുന്നു.
എന്നാല്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് ബീന ഫിലിപ്പ് പിഴവ് അംഗീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പങ്കെടുത്തതിന് മേയര്‍ ബീന ഫിലിപ്പിനെതിരേയുള്ള നടപടി താക്കീതില്‍ ഒതുങ്ങിയേല്‍ക്കുമെന്നാണ് സൂചന. മേയറുടെ നടപടിയെ ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിപ്പറഞ്ഞതു കൊണ്ടു തന്നെ, അണികളിലുണ്ടായ ആശയക്കുഴപ്പം അകറ്റാന്‍ കഴിഞ്ഞെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മേയര്‍ക്കും കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ട്. അതിനാലാണ് തിടുക്കത്തില്‍ നടപടി വേണ്ടെന്ന തീരുമാനം. അപ്പോഴും, ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കു ശേഷവും മേയര്‍ നടത്തിയ ചില പ്രതികരണങ്ങളില്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇന്നു മുതല്‍ 3 ദിവസം നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകള്‍ കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം.
Story Highlights: Balagokulam Event Attended Error: Beena Philip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here