തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്ന വനംവന്യജീവി മാനേജ്‌മെന്റ് പ്ലാൻ സർക്കാർ നടപാക്കിയില്ല | 24 Exclusive

ബഫർ സോണിലെ സർക്കാർ ഒളിച്ചുകളിക്ക് കൂടുതൽ തെളിവുകൾ പുറത്ത്. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്ന വനംവന്യജീവി മാനേജ്‌മെന്റ് പ്ലാൻ സർക്കാർ നടപാക്കിയില്ല. ജനവാസ മേഖലയെ ഒഴിവാക്കുന്നതിൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എ.ജി റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു.
25 സ്‌ക്വയർ കിലോമീറ്ററാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ആകെ വിസ്തൃതി. ഇതിൽ 9 സ്‌ക്വയർ കിലോമീറ്റർ ജനവാസമേഖലയാണ്. വീടുകളും കൃഷിയിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഉള്ള പ്രദേശം. ഈ മേഖല സങ്കേതത്തിന് അകത്തു നിന്ന് ഒഴിവാക്കണമെന്ന് വനംവകുപ്പിന് 2013ൽ തന്നെ നിർദേശം നൽകിയിരുന്നു. നേര്യമംഗലം വനത്തിനുള്ളിലേക്ക് അതിർത്തി മാറ്റി നിശ്ചയിക്കണമെന്നും 2012 – ലെ മാനേജ്‌മെന്റ് പ്ലാനിലുണ്ട്.
എന്നാൽ പത്തുവർഷത്തിനിപ്പുറവും അതിർത്തി പുനർനിശ്ചയിക്കാനോ ജനവാസ മേഖല ഒഴിവാക്കാനോ സാധിച്ചിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിനകത്ത് സങ്കേതപരിധിയിൽ വരുന്ന നിർമ്മാണ പ്രവർത്തികൾക്ക് പോലും നിയമ സാധുതയില്ലെന്ന് കിഫ വിവരാവകാശ പ്രകാരം വാങ്ങിയ എ.ജി റിപ്പോർട്ടിൽ പറയുന്നു.
Story Highlights: kerala govt irregularity regarding buffer zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here