ഭാരത് ജോഡോ യാത്ര: ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം

ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് തിങ്കളാഴ്ച വൈകീട്ട് നാലിന് യോഗം ചേരും. എഐസിസി ജനറൽ സെക്രട്ടറിമാരും ഭാരവാഹികളും, പ്രദേശ് കോൺഗ്രസ് കമ്മിറ്റി(പിസിസി) പ്രസിഡന്റുമാരും, സംസ്ഥാന കോ-ഓർഡിനേറ്റർമാരുമായും യോഗത്തിൽ പങ്കെടുക്കും. മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്ന പശ്ചാത്തിൽ കൂടിയാണ് യോഗം ചേരുന്നത്.
12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ 150 ദിവസം നടന്ന് ഇന്ത്യയുടെ ഹൃദയം കവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം- എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയില്‍ നിന്ന് ‘ഭാരത് ജോഡോ യാത്ര’ തുടങ്ങും. കാല്‍നടയായി 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരിലാണ് സമാപനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വളണ്ടിയര്‍മാരാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍. അതത് സംസ്ഥാനങ്ങളില്‍ നിന്ന് ചേരുന്ന 200 താല്‍ക്കാലിക അംഗങ്ങള്‍ ഉള്‍പ്പെടെ ഓരോ ദിവസവും 300 അംഗങ്ങള്‍ ജാഥയിലുണ്ടാകും. സാമൂഹിക പ്രവര്‍ത്തകകരും കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എഴുത്തുകാരും സാധാരണ ജനങ്ങളുമെല്ലാം ജാഥയില്‍ വിവിധയിടങ്ങളില്‍ അണിചേരും എന്ന് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ അറിയിച്ചു. ചില സമാജ് വാദി, ലോഹ്യാവാദി സംഘടനകള്‍ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Congress meeting to discuss Bharat Jodo Yatra preparations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here