സഹായ ആത്മഹത്യ; വിഖ്യാത ചലച്ചിത്രകാരൻ ഴാങ് ലൂക് ഗൊദാർദിന് സംഭവിച്ചതെന്ത്?

ലോകസിനിമയെ പിടിച്ചുലച്ച ഫ്രഞ്ച് ചലച്ചിത്രപ്രതിഭ ഴാങ് ലൂക് ഗൊദാർദിന്റെ മരണം സ്വന്തം ഇഷ്ടപ്രകാരം. മരിക്കാൻ അദ്ദേഹത്തെ സഹായിച്ചതായി കുടുംബത്തിന്റെ നിയമോപദേഷ്ടാവ് വാർത്താ ഏജൻസിയായ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. സ്വന്തം ആഗ്രഹപ്രകാരം ദയാവധമാണ് ഗൊദാർദ് സ്വീകരിച്ചത്. സ്വിറ്റ്‌സർലന്റിലെ വീട്ടിലായിരുന്നു അന്ത്യം. മെഡിക്കൽ നിയമം അനുസരിച്ച് ഒന്നിലധികം അവയവങ്ങളെ പ്രവർത്തന രഹിതമാക്കിയാണ് മരണം സംഭവിച്ചത്.
അദ്ദേഹത്തിന് അസുഖമില്ലായിരുന്നു, പക്ഷെ അദ്ദേഹം തളർന്നുപോയി. അതിനാൽ ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചുവെന്ന് കുടുംബാംഗം വെളിപ്പെടുത്തി. ലോകസിനിമയിലെ ആധുനിക വിപ്ലവത്തിന്റെ അമരക്കാരിൽ ശേഷിക്കുന്ന ഇതിഹാസമായിരുന്നു ഴാങ് ലൂക് ഗൊദാർദ്.
സ്വിറ്റ്സർലൻഡിൽ നിഷ്‌ക്രിയ ദയാവധം, അസിസ്റ്റഡ് സൂയിസൈഡ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായമരണങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത് അസിസ്റ്റഡ് ആത്മഹത്യയാണ്. ഇത് പ്രത്യേകമായി നിയന്ത്രിക്കപ്പെടാത്തതും എന്നാൽ ചില വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കപ്പെട്ടതുമാണ്.
അതേസമയം സ്വാർത്ഥ ലക്ഷ്യത്തോടെ ആരെങ്കിലും ആത്മഹത്യയ്ക്ക് സഹായിക്കുന്നുണ്ടെങ്കിൽ അഞ്ച് വർഷം വരെ കസ്റ്റഡി ശിക്ഷയോ പിഴയോ ലഭിക്കും. 2021-ൽ 1,400-ഓളം പേർ ഈ ആത്മഹത്യ രീതി പരീക്ഷിച്ചിട്ടുണ്ട്. എക്സിറ്റ് എന്ന സംഘടനകളുടെ പിന്തുണയോടെയാണ് അസിസ്റ്റഡ് ആത്മഹത്യാ രീതി നടക്കുന്നത്.
Read Also: കത്തിച്ച് പിടിച്ച ചുരുട്ടുമായി ഐ.എഫ്.എഫ്.കെ ഉദ്ഘാടനം; മലയാളം സിനിമാപ്രേമികളെ ഞെട്ടിച്ച ഗൊദാർദ്
ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കനുസരിച്ച് സ്വിറ്റ്സർലൻഡിൽ സമീപ വർഷങ്ങളിൽ സഹായആത്മഹത്യകൾ പ്രതിവർഷം കൂടി വരികയാണ്. 2003-ൽ പ്രതിവർഷം 187 കേസുകളിൽ നിന്ന് 2015 ആയപ്പോഴേക്കും 965 ആയി ഉയർന്നു. 2016-ൽ നേരിയ കുറവിന് ശേഷം സമീപ വർഷങ്ങളിൽ വീണ്ടും ഉയരാൻ തുടങ്ങി.
Story Highlights: Jean-Luc Godard chose to end life through assisted dying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here