തകര്‍ന്നിട്ടും തളരാത്ത അറ്റ്‌ലസ് രാമചന്ദ്രന്‍….ഭര്‍ത്താവിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഇന്ദിര

പനപോലെ വളര്‍ന്ന ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോള്‍ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ തളര്‍ന്നില്ലെന്ന് മാത്രമല്ല, ജീവിതത്തില്‍ തകര്‍ന്നവര്‍ക്കുള്ള പ്രചോദനം കൂടിയായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കുമെന്ന, തിരികെ വരുമെന്ന ആത്മവിശ്വാസം ആ മനുഷ്യന് മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു…
ദുബായ് ജയിലില്‍ കഴിയുന്ന സമയത്ത് അറ്റ്ലസ് രാമചന്ദ്രന് വേണ്ടി ഒരാള്‍ ഒറ്റയ്ക്ക് പൊരുതി. അതായിരുന്നു അദ്ദേഹത്തിന്റെ പ്രിയസഹധര്‍മ്മിണി ഇന്ദിരാ രാമചന്ദ്രന്‍. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് രാമചന്ദ്രന്‍ ജയിലിലായത്. അസുഖബാധിതനായ രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത് വീല്‍ചെയറിലാണ്.
തന്റെ ഭര്‍ത്താവിന്റെ ബിസിനസ് രംഗത്തേക്ക് ഒരിക്കല്‍പ്പോലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, വാടക നല്‍കാന്‍പോലും നിവര്‍ത്തിയില്ലാതെ ഭര്‍ത്താവിന് വേണ്ടി പോരാടിയ കഥയ്ക്ക് കയ്പ്പും മധുരവുമുണ്ട്. ഇതിനിടെ മകളും മരുമകനും മറ്റൊരു കേസില്‍ ജയിലിലാവുകയും ചെയ്തതോടെ എല്ലാ അര്‍ത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കാകുകയായിരുന്നു.
2015 ഓഗസ്റ്റ് 23നാണ് 34 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായ് പൊലീസ് അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. അന്ന് താല്‍ക്കാലികമായായിരിക്കും അദ്ദേഹത്തെ കൊണ്ടുപോകുന്നതെന്നാണ് കരുതിയത്. എന്നാല്‍ അത് ജീവിതത്തില്‍ ഇത്ര വലിയ ദുരന്തമായിരിക്കും നല്‍കുക എന്ന് ഒരിക്കലും കരുതിയില്ലെന്ന് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദിര ഒരിക്കല്‍ പറഞ്ഞു.
ഇത് വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. ആ ബാങ്കുകളുടെയെല്ലാം വാതിലുകളില്‍ നിരന്തരം മുട്ടികക്കൊണ്ടിരുന്നു ഇന്ദിര, തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി.
തകര്‍ച്ചയ്ക്ക് മുന്നെ 3.5 മില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം. സാമ്പത്തിക തകര്‍ച്ചയില്‍ പെട്ടതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാതെ ഷോറൂമിലെ 5 മില്യണ്‍ വില വരുന്ന വജ്രങ്ങള്‍മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും ഇന്ദിര അന്ന് ഓര്‍മിച്ചു…..
Story Highlights: atlas ramachandran’s wife support him in troubles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here