എം.കെ.സ്റ്റാലിൻ വീണ്ടും ഡിഎംകെ അധ്യക്ഷൻ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ തുടർച്ചയായി രണ്ടാം തവണ ഡിഎംകെ അധ്യക്ഷനായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ എസ്.ദുരൈ മുരുകൻ ജനറൽ സെക്രട്ടറിയായും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ടി.ആർ.ബാലു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു ( M K Stalin elected again as DMK chief ).
കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി സുബ്ബുലക്ഷ്മി ജഗദീശൻ ഈയിടെ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കനിമൊഴിയുടെ നിയമനം. മന്ത്രിമാരായ ഐ.പെരിയസാമി, കെ.പൊൻമുടി, നീലഗിരി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ എ.രാജ, എം.പി.അന്തിയൂർ ശെൽവരാജ് എന്നിവർ സെക്രട്ടറിമാരാണ്.
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
ഞായറാഴ്ച ചെന്നൈയിൽ നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കരുണാനിധിയുടെ നിര്യാണത്തെ തുടർന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായത്.
Story Highlights: M K Stalin elected again as DMK chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here