പതിനാറ് കുളങ്ങൾ, രണ്ടായിരത്തോളം മരങ്ങൾ; കർണാടകയുടെ ‘പോണ്ട് മാൻ’ വിടപറഞ്ഞു

കാൽമനെ കാമെഗൗഡ ഓർമയായി. കർണാടകയിലെ ‘പോണ്ട് മാൻ’ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 82 വയസ്സായിരുന്നു പ്രായം. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ജീവിതത്തിൽ പ്രകൃതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നു. കൃഷിയ്ക്കൊപ്പം തന്നെ ഉപജീവനമാർഗമായി ആടുവളർത്തലും ഉണ്ടായിരുന്നു.
തന്റെ അസാധാരണ വ്യക്തിത്വം കൊണ്ടും സാമൂഹ്യപ്രവർത്തനം കൊണ്ടും അദ്ദേഹം ഏറെ ശ്രദ്ധനേടിയിരുന്നു. 2020 ലെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാമഗൗഡയെ അഭിനന്ദിച്ചു. ആരുടെയും സഹായമില്ലാതെ 16 കുളങ്ങളാണ് തന്റെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമായി കാമഗൗഡെ കുഴിച്ചത്. കൂടാതെ രണ്ടായിരത്തോളം മരങ്ങളും വച്ചുപിടിപ്പിച്ചു.
മാണ്ഡ്യയിലെ മലവല്ലി താലൂക്കിലെ ദാസനഡോഡി എന്ന ഗ്രാമത്തിലാണ് കാമഗൗഡെ ഈ 16 കുളങ്ങൾ കുഴിച്ചത്. വരണ്ടുണങ്ങിയ മലയോരമേഖലയിൽ കാമെഗൗഡെയുടെ കുളങ്ങൾ ആശ്വാസമായി. ദാഹമകറ്റാൻ പക്ഷികളും വന്യമൃഗങ്ങളും ഇന്ന് ആശ്രയിക്കുന്നത് ഈ കുളങ്ങളെയാണ്. കുൻദുരു മേഖലയിലെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഈ കുളങ്ങൾ സഹായിച്ചു.
ഇതിനായി ഗവൺമെന്റിന്റെയോ മറ്റ് സംഘടനകളുടെയോ ഒന്നും സഹായമില്ലായിരുന്നു. കാമഗൗഡ ഒറ്റയ്ക്കാണ് ഈ കുളങ്ങൾ നിർമ്മിച്ചത്. തരിശുഭൂമിയിലെ ഒറ്റയാൾ പോരാട്ടത്തെ പലരും പരിഹസിച്ചെങ്കിലും തളരാതെ അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു.
Story Highlights: Kalmane Kamegowda, who built 17 ponds in Mandya, no more
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here