ഗുജറാത്ത് തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി ബിജെപി

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി ബിജെപി. മുൻ മുഖ്യമന്ത്രി വിജയ് രുപാനിയടക്കം നിരവധി മുതിർന്ന ഇത്തവണ മത്സരിക്കില്ല. അതേസമയം കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.
ത്രികോണ മത്സരം നടക്കക്കുന്ന ഗുജറാത്തിൽ, ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടാനാണ് ഇത്തവണ ബിജെപി ലക്ഷ്യം വക്കുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാൻ, പുതു മുഖ്യങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകാനാണ് തീരുമാനം.
മുൻ മുഖ്യമന്ത്രി വിജയ് രൂപാനി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, മുതിർന്ന നേതാക്കളായ ഭുപേന്ദ്ര സിങ് ചുദാസമ, പ്രതാപ് സിങ് ജഡേജ, സൗരവ് പട്ടേൽ തുടങ്ങിയ നിരവധി നേതാക്കൾ ഇത്തവണ മത്സരിക്കില്ല.
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നതിന് തൊട്ടു മുൻപാണ് മത്സരിക്കാൻ ഇല്ലെന്ന് വിജയ് രുപാനി പ്രഖ്യാപിച്ചത്.
കോൺഗ്രസ് വിട്ടെത്തിയ യുവനേതാക്കളായ ഹാർദ്ധിക് പട്ടേൽ, അൽപേഷ് ഠാക്കൂർ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, മോർബി യിൽ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്ത മുൻ എംഎൽഎ കാന്തിലാൽ അമൃത്യ എന്നീ പേരുകൾ സ്ഥാനാർഥി പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
അതേസമയം മോഹൻ രത്വക്ക് പിന്നാലെ മറ്റൊരു മുതിർന്ന കോൺഗ്രസ് എംഎൽഎ ഭഗവൻ ബറാദും ബിജെപിയിൽ ചേർന്നു. ഇത്തവണ മത്സരിക്കാൻ ഇല്ലെന്ന് ഭാരതീയ ട്രൈബൽ പാർട്ടി നേതാവ് ചോട്ടു സിങ് വാസവ പ്രഖ്യാപിച്ചു. സിറ്റിംഗ് സീറ്റിൽ മകൻ മഹേഷ് വാസവയെ മത്സരിപ്പിക്കാൻ ആണ് തീരുമാനം.
Story Highlights: Gujarat Election; BJP has given more opportunities to newcomers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here