64 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് മത്സരത്തിനൊരുങ്ങി വെയിൽസ്; ജയത്തോടെ വരവറിയിക്കാൻ യു.എസ്

ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് മത്സരത്തിനൊരുങ്ങി വെയിൽസ്. 64 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയിൽസ് ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. 1958ലാണ് വെയിൽസ് ഇതിനുമുമ്പ് ലോകകപ്പ് കളിച്ചത്. എന്നാൽ യുഎസ് ആവട്ടെ 2014-ൽ ആണ് അവസാനമായി ലോകകപ്പ് കളിച്ചത്. യു.എസും ഗ്രൂപ്പ് ബിയിലെ ആദ്യ കളിക്കിറങ്ങുകയാണ്. ഇന്ന് 12.30നാണ് മത്സരം ആരംഭിക്കുക.
വെയിൽസിനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് യു.എസ് ഒരുങ്ങുന്നത്. വെയിൽസിനെതിരായ ആവേശ മത്സരത്തിൽ യു.എസിന്റെ വിജയസാധ്യത തള്ളിക്കളയാനാവില്ല. വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്ലിന് ഈ ലോകകപ്പ് ഏറെ പ്രാധാന്യമുള്ളതുമാണ്.
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
റോബ് പേജ് പരിശീലിപ്പിക്കുന്ന വെയിൽസ് ടീമിൽ വെയ്ൻ ഹെന്നസി, ഏഥൻ അംപാഡു, ഡാനിയൽ ജെയിംസ്, കോണോർ റോബർട്സ് തുടങ്ങി യൂറോപ്പിലെ പ്രമുഖ ടീമുകളിൽ കളിക്കുന്നവരാണ് എല്ലാവരും.
ഗ്രെഗ് ബെർഹാൽട്ടർ പരിശീലിപ്പിക്കുന്ന യു.എസ് ടീമിൽ ടെയ്ലർ ആഡംസാണ് നായകൻ. ക്രിസ്റ്റ്യൻ പുലിസിച്, തിമോത്തി വിയ, ജിയോ റെയ്ന, വെസ്റ്റൺ മക്കന്നി, മാറ്റ് ടർണർ തുടങ്ങിയ പ്രമുഖർ സംഘത്തിലുണ്ട്.
ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സ് ഏകപക്ഷീയമായ രണ്ട് ഗോളിന് സെനഗലിനെ തകർത്തു. മത്സരത്തിൻറെ രണ്ടാം പകുതിയുടെ അവസനമാണ് രണ്ട് ഗോളും പിറന്നത്.
Story Highlights : fifa world cup 2022 USA vs WALES
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here