ലോകകപ്പ് ടൂർണമെന്റിനുള്ള തയ്യാറെടുപ്പിനിടെ അഞ്ഞൂറോളം തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിനുള്ള വേദികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണത്തിനിടെ 400 മുതല്‍ 500 വരെ തൊഴിലാളികൾ ഖത്തറിൽ മരണപ്പെട്ടെന്ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ഒരു അഭിമുഖത്തിലാണ് തവാദി ഇക്കാര്യമറിയിച്ചത്. എന്നാല്‍, മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവകൊണ്ടാണ് കൂടുതല്‍ മരണം സംഭവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. 2014 മുതല്‍ 2021 വരെയുള്ള കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ ലോകകപ്പ് നിർമ്മാണത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണം എത്രയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്. ദി നാഷണൽ ന്യൂസ് ആണ് വാർത്ത റിപ്പോർട് ചെയ്തത്.
സ്റ്റേഡിയം നിര്‍മാണത്തിനുപുറമേ അതിനോടനുബന്ധിച്ച മെട്രോ പാതകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ തൊഴിലാളികളെയാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഇതില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന വിമര്‍ശനമുണ്ടായി. എന്നാല്‍, ഖത്തര്‍ ഭരണകൂടം ഇതെല്ലാം നിഷേധിച്ചിരുന്നു.
Story Highlights: between 400 and 500 workers deaths tied to qatar world cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here