Advertisement

എയിംസിലെ സൈബർ ഹാക്കിങ്; പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം

December 3, 2022
2 minutes Read

ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കേന്ദ്ര ഏജൻസികളും അന്വേഷണം ഊർജിതമാക്കി.(delhi aiims cyber attack)

വന്നറെൻ എന്ന റാൻസംവെയർ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. എയിംസിലെ അഞ്ച് സെർവറുകളെ ലക്ഷ്യം വച്ചായിരുന്നു റാൻസംവെയർ ആക്രമണം. ലോകമെമ്പാടുമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.സൈബർ ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്.

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണ് നിലവിൽ നടക്കുന്നത്.കഴിഞ്ഞമാസം 23-നാണ് എയിംസിലെ സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്.

പിന്നാലെ ഹാക്കർമാർ 200 കോടി രൂപ ആവശ്യപ്പെട്ട് രംഗത്തെത്തിയെന്ന് വാർത്ത എയിംസ് അധികൃതർ നിഷേധിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിശദാംശങ്ങൾ ചോർന്നതായാണ് വിവരം.നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങൾ എയിംസിലുണ്ട്.ചൈനീസ് ഹാക്കർമാരാണ് പിന്നിൽ എന്ന റിപ്പോർട്ടുകളോട് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

Story Highlights: delhi aiims cyber attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top